വ്യാഴാഴ്‌ച, ഫെബ്രുവരി 25

പ്രവാചക വചനങ്ങള്‍ വളച്ചൊടിക്കുന്നവര്‍






ഇവിടെ ക്ലിക്ക് ചെയ്‌താല്‍ നബിദിന ആഘോഷത്തിന്റെ ചില ആഭാസത്തരങ്ങള്‍ pdf ആയി ഡൌണ്‍ലോഡ് ചെയ്തു കാണാം





അയച്ചു തന്നത്

Juhair mk
Farook College
+91 9847551187

juhairmk@gmail.com

വ്യാഴാഴ്‌ച, ഫെബ്രുവരി 25 by islahibloggers · 0അഭിപ്രായങ്ങള്‍

വെള്ളിയാഴ്‌ച, ഫെബ്രുവരി 19

പ്രവാചക സ്നേഹം അനുസരണത്തിലൂടെ



താഴെ  കാണുന്ന ചിത്രങ്ങളില്‍   ക്ലിക്ക് ചെയ്‌താല്‍ വായിക്കാന്‍ എളുപ്പമാണ്






അയച്ചു തന്നത് റിയാസ് കൊടുങ്ങല്ലൂര്‍ .......

വെള്ളിയാഴ്‌ച, ഫെബ്രുവരി 19 by islahibloggers · 1

വ്യാഴാഴ്‌ച, ഫെബ്രുവരി 4

പര്‍ദയണിഞ്ഞ സ്ത്രീ...




മാധ്യമങ്ങല്‍ക്കിത് ചാകരക്കാലം. കായികമാമാങ്കങ്ങള്‍, പ്രശസ്തരുടെ ശവസംസ്കാരചടങ്ങുകള്‍, മകരവിളക്ക് പോലുള്ള ആത്മീയറിയാലിറ്റിഷോകള്‍ തുടങ്ങിയവ മാത്രം തത്സമയം കണ്ട് ശീലിച്ചിട്ടുള്ള മലയാളിക്ക് ഒരറസ്റ്റ് ലൈവായി കാണാന്‍ ഭാഗ്യം സിദ്ധിച്ചത് ഇന്നലെയാണ്. കള്ളനും പോലീസും കളിക്കുന്ന കുട്ടികള്‍ ഓടിച്ചിട്ട് പിടിച്ച കള്ളന്റെ ഉച്ചിയിലടിച്ച് അറസ്റ്റെന്ന് പറയുമ്പോലെയെങ്ങാനുമാണോ സംഭവമെന്ന് അറിയാനായി ഉദ്വേഗപൂര്‍വം കാത്തിരുന്നവര്‍ പക്ഷേ നിരാശരായി. സൂഫിയാമദനിയെ അറസ്റ്റ് ചെയ്തത് കാറിനുള്ളില്‍ വച്ചായിപ്പോയതുകൊണ്ട് കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും ക്യാമറകള്‍ക്ക് ക്ലൈമാക്സ് ഒപ്പിയെടുക്കാനായില്ല. കഷ്ടം!

കളമശ്ശേരി ബസ്സ് കത്തിക്കലുമായും ലഷ്കര്‍ ഭീകരന്‍ തടിയന്റവിട നസീറുമായും ഒക്കെ മദനി കുടുംബത്തിന് ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധവും അതിന്റെ പശ്ചാത്തലത്തില്‍ ഇരുമുന്നണികളും ഒരുപോലെ പിടിച്ച പുലിവാലും അനുബന്ധ ആരോപണപ്രത്യാരോപണങ്ങളും ഒക്കെയായി ഒന്നു മുള്ളാന്‍ പോലും ടിവിയുടെ മുന്‍പില്‍നിന്ന് എഴുന്നേല്‍ക്കാന്‍ വയ്യാതെ പോയ ഏതാനും ദിവസങ്ങളുടെ പരിസമാപ്തി കുറിച്ചു, അറസ്റ്റ് വാര്‍ത്ത. ഇനിയൊന്ന് നടുനിവര്‍ത്താം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് വിചാരണയെക്കുറിച്ചുള്ള വിശദാംശങ്ങളുമായി ടിവി ലേഖകന്‍.
സൂഫിയാമദനിക്കുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തോടെയാണ് വിചാരണ തുടങ്ങിയതെന്ന് അറിയിച്ച ലേഖകന്‍ സൂഫിയ രണ്ടു കുട്ടികളുടെ മാതാവായ സ്ത്രീയാണ്, രോഗിയാണ് തുടങ്ങിയ വാദങ്ങള്‍ക്കൊപ്പം മുന്‍കൂര്‍ ജാമ്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് വിചിത്രമായ ഒരു വാദം കൂടി ഉന്നയിച്ചതായി പറഞ്ഞു. അവര്‍ ഒരു പര്‍ദാധാരിയായ സ്ത്രീയാണ് എന്നതായിരുന്നു ആ വാദം. ആദ്യം കേട്ടപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കിക്കൊണ്ടുള്ള വാദത്തിനിടയിലും വക്കീല്‍ ഇതേ വാദം ആവര്‍ത്തിച്ചുവെന്ന് ടിവി വഴിയറിഞ്ഞപ്പോള്‍ അതല്പം അസ്വാഭാവികമായി തോന്നുകതന്നെ ചെയ്തു. രണ്ടു കുട്ടികളുടെ മാതാവ്, രോഗിണി തുടങ്ങിയ വാദങ്ങള്‍ കോടതിയുടെ അനുകമ്പ അര്‍ത്ഥിച്ചുകൊണ്ടായിരുന്നെങ്കില്‍ പര്‍ദാധാരിണിയായ സ്ത്രീയാണ് എന്നവാദം എന്തായിരിക്കാം ലക്ഷ്യംവെച്ചത്?

വ്യാഴാഴ്‌ച, ഫെബ്രുവരി 4 by Noushad Vadakkel · 1

ചൊവ്വാഴ്ച, ഫെബ്രുവരി 2

നൂറ്റമ്പതാം വാര്‍ഷികത്തിലും പിടിച്ചുനില്‍ക്കാനാകാതെ ഡാര്‍വിനിസം എന്ന കെട്ടുകഥ


ജീവജാതികളുടെ ഉല്‌പത്തിയെയും വികാസത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത പഠനപരിശ്രമമെന്നനിലയ്‌ക്ക്‌ ഡാര്‍വിനിസ്റ്റ്‌ പരിണാമവാദം ശാസ്‌ത്രരംഗത്ത്‌ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ശാസ്‌ത്ര-സാമൂഹിക രംഗത്ത്‌ ഇത്രയേറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ച മറ്റൊരു ശാസ്‌ത്ര സങ്കല്‌പം ഉണ്ടായിട്ടില്ല എന്നതാണതിന്റെ പ്രത്യേകത. പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ (Origin of species 1859) മതവിശ്വാസികള്‍ മാത്രമല്ല, ശാസ്‌ത്രപ്രതിഭകളും അതിന്റെ വിശ്വാസ്യതയെയും ശാസ്‌ത്രീയതയെയും കുറിച്ച്‌ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. ജീവജാതി (species) കളിലുണ്ടാവുന്നപ്രകൃതിദത്തമായ മാറ്റങ്ങളാണ്‌ പരിണാമ വാദത്തിനടിസ്ഥാനം. സ്‌പീഷീസുകള്‍ക്കിടയില്‍സാദൃശ്യം മാത്രമല്ലവൈജാത്യങ്ങളും ഉണ്ട്‌.
അവയില്‍പരിസ്ഥിതിയോട്‌ കൂടുതല്‍യോജിച്ചു പോകുന്നവയല്ലാത്തവ നശിക്കും. ഉദാഹരണം ജിറാഫ്‌. കുറിയ കഴുത്തുള്ള ജിറാഫ്‌ വര്‍ഗം ഭക്ഷണദൗര്‍ലഭ്യം മൂലം ചത്തൊടുങ്ങി. നീളംകൂടിയ കഴുത്തുള്ളവ അതിജീവിച്ചു. സ്വഭാവം അവയുടെ സന്താനങ്ങള്‍ക്കും കിട്ടി. ഇങ്ങനെ കോടിക്കണക്കിന്‌ വര്‍ഷത്തെ അതി മന്ദഗതിയിലുള്ള ജൈവ പരിവര്‍ത്തനം വഴിയാണ്‌ ഭൂമിയില്‍ജീവജാലങ്ങളെല്ലാം വളര്‍ന്നതും വികസിച്ചതും. ജീവികളുടെയെല്ലാം പൊതുപൂര്‍വികന്‍ അതിപ്രാചീനവും സൂക്ഷ്‌മവുമായ ഒരു ജൈവകണമാണ്‌. ഇതാണ്‌ പ്രകൃതി നിര്‍ധാരണ സിദ്ധാന്തം.

അടിസ്ഥാന പരിണാമ തത്വത്തിന്‌ മേല്‍ കെട്ടിയ്‌ലേപിച്ച ആധുനിക പഠനങ്ങളാണ്‌ സിദ്ധാന്തത്തെ ഇന്നും സജീവമായി നിലനിര്‍ത്തുന്നത്‌ എന്ന്‌ പറയാം. ഒന്നര പതിറ്റാണ്ട്‌ പിന്നിട്ടിട്ടും ഫോസില്‍രേഖകള്‍ വഴിയോ ആധുനിക തന്മാത്രാ ജീവശാസ്‌ത്രം വഴിയോ തെളിയിക്കപ്പെടാത്ത ഒരു കേവല സിദ്ധാന്തമായിട്ടാണെന്ന്‌ മാത്രം. സാധാരണ നിലയില്‍ അത്‌ തെളിയിക്കുക സാധ്യവുമല്ല. കാരണം അത്‌ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളായി ക്രമാനുഗതമായി സംഭവിക്കുന്നതും ഏകദിശീയവുമാണ്‌. ജ്ഞാനികളായ പരിണാമവാദികളെല്ലാം ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്‌. എന്നാല്‍ ഡാര്‍വിന്‍ സങ്കല്‌പിച്ചതിലും ഏറെ സങ്കീര്‍ണമാണ്‌ കാര്യങ്ങള്‍ എന്ന്‌ ശാസ്‌ത്രലോകം ഇന്ന്‌ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഡാര്‍വിന്റെ ഇരുനൂറാം ജന്മവാര്‍ഷികം അത്യാവേശപൂര്‍വം ആഘോഷിക്കുമ്പോള്‍ രംഗത്തുണ്ടായിട്ടുള്ള വിവാദങ്ങളിലേക്കും പുതിയ പഠനങ്ങള്‍ പരിണാമവഴിയില്‍വലിച്ചിട്ട പ്രതിബന്ധങ്ങളിലേക്കുമുള്ള ഒരെത്തിനോട്ടം മാത്രമാണിവിടെ ഉദ്ദേശ്യം.

ചൊവ്വാഴ്ച, ഫെബ്രുവരി 2 by islahibloggers · 0അഭിപ്രായങ്ങള്‍

JOIN US IN FACEBOOK



All Rights Reserved ISLAHI BLOGGERS | Blogger Template by Bloggermint~~~~~~visit this blog with MOZILLA FIREFOX for Best view~~~~~~
Blog maintained by MALAYALAM BLOG HELP